മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135.8 അടി ; ജാഗ്രതാ നിര്‍ദേശം ....



നമ്മുടെ കുട്ടികള്‍ നമ്മളറിയാതെ ..........






Kerala’s dam-rich Idukki a geological time bomb?



People of Idukki, Kerala’s second largest district having several giant, large and medium-sized dams, now feel that they are perhaps sitting on a geological time bomb in the context of recurring tremors, soil piping among hills surrounding a huge reservoir and cracks and leaks that keep on appearing in a 115-year-old old-technology dam due to seismic activities.


In fact, the strange geological occurrences and their alarming effects on the dams of mountainous Idukki are spreading panic not just among the people of that district but also among those in at least two others, Kottayam and Ernakulam. Idukki comes in Zone 3 seismic category where quakes of magnitude up to 6.0 on the Richter scale cannot be ruled out.


What has caused fresh concerns among the people of the low-lying areas of Idukki district are the new cracks that have developed in the 115-year-old Mullaperiyar dam on the border between Kerala and Tamil Nadu. Fresh cracks appeared at least at three points in the dam and water seepage through cracks increased after two low-intensity tremors hit the region on Friday.


According to amateur geologists who accuse their professional counterparts of keeping facts subdued for understandable reasons, the large and medium-sized dams numbering over a dozen in Idukki district constitute a huge threat to millions of people, other fauna and flora and the geography itself of an entire region.


However, the biggest concern stems from the changes occurring around the biggest dam of the district itself, the Idukki arch dam, the largest of its kind in entire Asia, which normally keeps 1.5 billion cubic metres of water, used for generating 66 per cent of the total electricity the State consumes.


The Idukki reservoir system, constituted by three giant dams, is situated right in the downstream line from the Mullaperiyar reservoir, where the ancient-technology dam is said to have reached the last phase of its life. The worry is that the Idukki dam system would not be able to withstand the weight of additional water in the event of a breach in the Mullaperiyar dam.


“Every time there is a tremor — and tremors keep happening here — we run out to see what is happening,”says Thomachan, a tea garden employee in Vandiperiyar. “It is not for us alone we are worried. We don’t think the Mullaperiyar dam will be there for long. Any danger to it can cause an inconceivable catastrophe for Kerala,” he says.


Though no scientist suspects the strength of the Idukki arch dam, even geologists are not sure of the strength of the hills that surround the giant reservoir. “Geologically speaking, these hills are very young and may not have grown firm enough to withstand the pressure of so much water for several decades,” says a former official of the Kerala Department of Geology.


He says that the soil piping (tunnel erosion) phenomenon that had occurred in Udayagiri hills, bordering the Idukki reservoir, in September last year was indicative of how the pressure of water was acting on the soil around the reservoir. Piping occurs when water flows beneath the earth’s surface eroding loose soil and this can worsen with increasing water pressure.


The live water storage in Idukki reservoir is estimated as 1.5 billion cubic metres which can cause a downward and sideward thrust of up to 1.5 billion tonnes on the reservoir bed. “I don’t think we can allow these young hills to bear such huge weights,” said the former Geology Department official.


At present, the biggest concern in Idukki is tremors, though of low magnitude, which the Kerala Government is using to justify its demand for the construction of a new dam at Mullaperiyar. The Kerala Water Resources Department says that a minimum of three fresh cracks had appeared in the Mullaperiyar dam in Friday’s tremors and such occurrences were a matter of concern.


A minimum of 15 mild tremors have hit the Idukki district, sitting on a faultline, in the past five months. A 3.8-magnitude quake had hit the Idukki region in July last but the strongest tremor occurred in the area in the recent past was in December, 2000. It had measured 5.0 on the Richter.


During his visit to areas hit by Friday’s tremors, John Mathai, head of the Geology wing of the Centre for Earth Science Studies, Thiruvananthapuram said that more quakes were likely to occur and that the people of Idukki should learn to live with the phenomenon as the region came under Zone 3 seismic category




മുല്ലപെരിയറില്‍ ഒളിഞ്ഞിരിക്കുന്ന ദുരന്തം .......




മുല്ലപ്പെരിയാറിനെ കുറിച്ച് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം. പക്ഷെ ആകെ വര്‍ഷക്കാലത്തില്‍ മാത്രമേ നമ്മളെല്ലാവരും അതിനെ കുറിച്ച് സംസാരിക്കാറുള്ളൂ... ഞാനിവിടെ കുറച്ചു കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു, ഒരുപക്ഷെ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ ആയിരിക്കാം.. എങ്കിലും ഞാന്‍ പറയുന്നു.. ദയവു ചെയ്തു മുഴുവനും വായിക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ വിദേശത്തു നിന്നും കുറച്ചാളുകള്‍ ഇവിടെ റിസര്‍ച് നടത്തി ഒരു സെമിനാര്‍ സംഘടിപ്പിക്കുകയുണ്ടായി... അതനുസരിച്ച്, പരമാവധി 5 വര്‍ഷം മാത്രമേ ഈ അണക്കെട്ടിനു ആയ്യുസ്സുള്ളൂ... നിര്‍ഭാഗ്യവശാല്‍ എന്തെങ്കിലും സംഭവിച്ചു (ചെറിയ ഭൂമികുലുക്കം ആയാല്‍ പോലും) തകര്‍ന്നാല്‍, മുല്ലപ്പെരിയാറിന് താഴെയുള്ള എല്ലാ ചെറു ഡാമുകളും തകര്‍ന്നു ഇടുക്കിയിലെത്തും. ഇത്രയും വലിയ പ്രഹരശേഷി തടയാന്‍ ഇടുക്കി ഡാമിന് കഴിയില്ല. അങ്ങിനെ വന്നാല്‍, ഇടുക്കി ജില്ലയുടെ പകുതി മുതല്‍ തൃശൂര്‍ ജില്ലയുടെ പകുതി വരെ വെള്ളത്തിലാകും. അതില്‍ എറണാകുളം ജില്ല പൂര്‍ണമായും നശിക്കും. ഇങ്ങനെ വന്നാല്‍ ഉണ്ടാകാവുന്ന ചില പ്രധാന വിവരങ്ങള്‍ : നെടുമ്പാശ്ശേരി വിമാനത്താവളം ഓര്‍മകളില്‍ മാത്രമാകും. ലുലു, ഒബ്രോണ്‍ മാള്‍, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ കോടികളുടെ സ്ഥാപനങ്ങള്‍ നാശോന്മുഘമാകും. എല്ലാത്തിലും പുറമേ, ഏകദേശം 10 ലക്ഷത്തിലധികം ആള്‍ക്കാര്‍ കൊല്ലപ്പെടും. ഏകദേശം 42 ഓളം അടി ഉയരത്തില്‍ വരെ ആയിരിക്കും വെള്ളത്തിന്‍റെ മരണപ്പാച്ചില്‍... വെള്ളം മുഴുവന്‍ ഒഴുകി തീര്‍ന്നാല്‍, 10 ഓളം അടി ഉയരത്തില്‍ ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്‍. ഇടുക്കി മുതല്‍ അറബിക്കടല്‍ വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന്‌ എത്തിച്ചേരാന്‍ വെറും 4.30 മുതല്‍ 5.30 വരെ മണിക്കൂറുകള്‍ മതി. അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കും.. പിന്നെ, ഇതിനുള്ള പരിഹാരങ്ങളിലും ആകെ പ്രശ്നങ്ങള്‍ ആണ്, തമിഴ്നാടിന്‍റെ... ഡാമിന് താഴെ പുതിയ ഡാം പണിയുന്നതിനു പാറ തുരന്നാല്‍ അത് ഡാമിന്റെ ഭിത്തികള്‍ക്ക്‌ താങ്ങാന്‍ കഴിയില്ല. ആകെയുള്ള പോംവഴി വെള്ളം മുഴുവന്‍ തുറന്നു വിടുക എന്നതാണ്. അങ്ങനെ വെള്ളം മുഴുവന്‍ തുറന്നു വിട്ടു പുതിയ ഡാം പണിതു അതില്‍ വെള്ളം നിറഞ്ഞു തമിഴ്നാടിനു കിട്ടുമ്പോഴേക്കും കുറഞ്ഞത്‌ 20 വര്‍ഷം എടുക്കും. അതുവരെ അവര്‍ വെള്ളതിനെത് ചെയ്യും?? അതിനാല്‍ അവര്‍ക്കും വിസമ്മതം... ഇങ്ങനെ ഇരു സര്‍ക്കാരുകളും മുഖത്തോട് മുഖം നോക്കിയിരുന്നാല്‍ നിരപരാധികളായ ലക്ഷക്കണക്കിന്‌ ആളുകളുടെ ജീവനും അവരുടെ സ്വപ്നങ്ങളും എല്ലാം വെള്ളം കൊണ്ട് പോകും.. ഞാനിതു പറഞ്ഞത് ഈ കാര്യങ്ങള്‍ അറിയാത്ത ഒത്തിരി ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ കുറഞ്ഞത്‌, ഈ ഭാഗം കോപ്പി ചെയ്തു നിങ്ങള്‍ക്ക് കഴിയുന്ന അത്രയും ആളുകളെ അറിയിക്കുക. ഇരു സര്‍ക്കാരുകളും എത്രയും പെട്ടെന്ന് ഇതിന്റെ യഥാര്‍ത്ഥ ഗൌരവം മനസ്സിലാക്കി ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക.. വരാന്‍ പോകുന്ന (വരാതിരിക്കാന്‍ നമ്മളെ പോലുള്ള സാധാരണക്കാരന് പ്രാര്‍ധിക്കാം, അതല്ലേ നമുക്ക് കഴിയൂ...) വിപത്തിന്റെ ആഴം എല്ലാവരും അറിയുക എന്ന നല്ല ഉദ്ദേശത്തോടു കൂടിയാണ് ഞാന്‍ ഇത് എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് ചെയ്യാന്‍ എന്തെങ്കിലും കഴിയുമെങ്കില്‍ അത് ചെയ്യുക

അജ്മീറിലെ പുണ്യപാതകള്‍........



ലോകം മുഴുവന്‍ ഇന്ത്യയുടെ കീര്‍ത്തി പരത്തിയ അസാധാരണക്കാരായ മൂന്നു പേരുമൊത്താണ് ഈ യാത്ര. സംഗീത ചക്രവര്‍ത്തി എ. ആര്‍. റഹ്മാന്‍, ശബ്ദമാന്ത്രികന്‍ റസൂല്‍ പൂക്കുട്ടി, വിശ്വോത്തര സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍. യാത്ര അജ്മീറിലെ പരിപാവനമായ ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗയിലേക്കാണ്. പ്രാര്‍ഥനാപൂര്‍ണമായ ഒരു തീര്‍ഥാടനം.


അജ്മീറിലെ ഗലികളിലൂടെ റഹ്മാന്ും റസൂല്‍ പൂക്കുട്ടിയും.

മൂന്നു മണിക്കൂര്‍ മതി പിങ്ക് നഗരത്തില്‍ നിന്ന് അജ്മീറിലേക്ക്. അത്ര അനായാസമാണ് ദേശീയപാത -8ലൂടെയുള്ള ജയ്പൂര്‍-അജ്മീര്‍ യാത്ര. എന്നാല്‍ ഈ യാത്ര അല്‍പ്പം കൂടുതല്‍ സമയമെടുത്തോട്ടെ എന്നാഗ്രഹിച്ചു പോയി. കാരണം, എന്റെ സഹയാത്രികര്‍ തന്നെ. ഇവരുമൊത്ത് ഇതുപോലൊരു യാത്ര ഇനി നടക്കുമോ എന്നറിയില്ലല്ലോ.

ലോകം മുഴുവന്‍ ഇന്ത്യയുടെ കീര്‍ത്തി പരത്തിയ അസാധാരണക്കാരായ മൂന്നു പേരുമൊത്താണ് യാത്ര. സംഗീത ചക്രവര്‍ത്തി എ. ആര്‍. റഹ്മാന്‍, ശബ്ദമാന്ത്രികന്‍ റസൂല്‍ പൂക്കുട്ടി, വിശ്വോത്തര സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍. യാത്ര അജ്മീറിലെ പരിപാവനമായ ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗയിലേക്കാണ്. പ്രാര്‍ഥനാപൂര്‍ണമായ ഒരു തീര്‍ഥാടനം.

എന്നാല്‍ ഇത് ഒരു തീര്‍ഥയാത്ര മാത്രമായിരുന്നില്ല. journey with a mission എന്നു പറയാം. ഒരു സോദ്ദേശ്യയാത്ര. പതിനായിരങ്ങള്‍ നിത്യവും വന്നുപോകുന്ന ഒരു പുണ്യനഗരത്തിന്റെ മുഖച്ഛായ മാറ്റാനുള്ള യജ്ഞവുമായി വിശ്വസംഗീതകാരന്‍ നടത്തുന്ന യാത്ര. അതില്‍ പങ്കുചേരാനുള്ള അവസരം ലഭിച്ചതും ഒരു പക്ഷെ, ഖ്വാജായുടെ അനുഗ്രഹമായിരിക്കാം.

മധ്യപ്രദേശിലെ വനങ്ങളിലൂടെയുള്ള വര്‍ഷാന്തവെക്കേഷന്‍ യാത്രയിലായിരുന്നു ഞാന്‍. വെള്ളവും പക്ഷികളുമില്ലാത്ത ഭരത്പൂര്‍ കണ്ട് ബാന്ധവ്ഗഢിലേക്കും കാന്‍ഹ നാഷണല്‍ പാര്‍ക്കിലേക്കും നീങ്ങുന്നതിനിടെ ഗ്വാളിയോറിലെത്തി വിശ്രമിക്കുമ്പോഴാണ് റഹ്മാന്‍ ജയ്പ്പൂരിലെത്തുന്ന വിവരം അറിയുന്നത്. ഡല്‍ഹിയില്‍ നിന്നു കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥാണ് വിവരം അറിയിച്ചത്, ജയ്പ്പൂരിലെത്തണം. റഹ്മാന്‍ രാവിലെത്തന്നെ വരും. റസൂലും ശേഖര്‍ കപൂറും ഉണ്ടാവും. രാവിലെ മാതൃഭൂമിയുടെ വക ഓസ്‌കാര്‍ ജേതാക്കള്‍ക്ക് ഒരു പ്രഭാതവിരുന്നു കൂടിയാവാം.


ഈ യാത്ര കൊള്ളാമല്ലോ: റഹ്മാനും സംഘവും രാജസ്ഥാന്‍ പത്രികയുടെ മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ഗുലാബ്ചന്ദ് കോത്താരിയുടെ ഭവനത്തില്‍
ഓസ്‌കര്‍ നേടിയ ശേഷം വിശ്രമിക്കാന്‍ പോലും സമയമില്ലാത്ത സഞ്ചാരത്തിലാണ് റഹ്മാനും പൂക്കുട്ടിയും. മുന്‍കൂട്ടി തയ്യാറാക്കാത്ത ഒരു പരിപാടിയിലും പങ്കെടുക്കുകയില്ല. പിറ്റേന്ന് ബാരക് ഒബാമയുടെ വിരുന്നില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്കു പോകാനിരിക്കുന്നവരാണ്. ഏതായാലും ജയ്പ്പൂരിലെ താജ് ഹോട്ടലില്‍ അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ആരെയൊക്കെ വിളിക്കണം? രാജസ്ഥാനില്‍ അധികം പേരെയൊന്നും ക്ഷണിക്കാനില്ല. രാജസ്ഥാന്‍ പത്രികയുടെ മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ഗുലാബ് ചന്ദ് കോത്താരിയെ വിളിച്ചു. കോത്താരിയുമായി മാതൃഭൂമിക്കു വര്‍ഷങ്ങള്‍ നീണ്ട ബന്ധമുണ്ട്. പിതൃതുല്യമായ സ്‌നേഹത്തോടെ പെരുമാറുന്ന അദ്ദേഹം ഗുരുവും സുഹൃത്തും വഴികാട്ടിയുമാണ്. അദ്ദേഹത്തെ വിളിച്ചപ്പോള്‍ ശാസനയും സ്‌നേഹവും കലര്‍ന്ന നിര്‍ബന്ധം, വിരുന്ന് മറ്റെവിടെയും പറ്റില്ല, തന്റെ വീട്ടില്‍ത്തന്നെ വേണം. ഇത്തരം കാര്യങ്ങളിലൊക്കെ തീവ്രമായ ഇഷ്ടാനിഷ്ടങ്ങളും ശ്രദ്ധയുമുള്ള റഹ്മാന്‍ എങ്ങിനെ പ്രതികരിക്കുമെന്ന ആശങ്കയിലും അതിനു സമ്മതിക്കേണ്ടി വന്നു. ഉച്ചയോടെ എല്ലാ ഏര്‍പ്പാടുകളും പൂര്‍ത്തിയാക്കി ഞാനും പ്രമോദും ജയ്പ്പൂരിലേക്കു വണ്ടി കയറി.

രാവിലെ പ്രമോദ് എയര്‍പോര്‍ട്ടിലേക്കും ഞാന്‍ കോത്താരിയുടെ വീട്ടിലേക്കും പോയി. പ്രമോദ് എത്തുമ്പോഴേക്കും മുംബൈയില്‍ നിന്നുള്ള ഫ്‌ളൈറ്റില്‍ റഹ്മാന്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ക്ഷമയോടെ മറ്റുള്ളവര്‍ക്കായി കാത്തുനില്‍ക്കുകയാണ്. ശേഖര്‍ കപൂറും റസൂലുമുണ്ട് കൂടെ. കൊല്ലം എം. പി. പീതാംബരക്കുറുപ്പും സുധീര്‍നാഥും ഡല്‍ഹിയില്‍ നിന്നു വന്നിട്ടുണ്ട്. നേരെ കോത്താരിയുടെ വീട്ടിലേക്ക്.

കോത്താരിയുടെ വീട്ടിലെ വിരുന്ന് ഒരനുഭവം തന്നെയായിരുന്നു. അപൂര്‍വമായ വിഭവങ്ങളും സ്‌നേഹപൂര്‍ണമായ ആതിഥ്യവും കൊണ്ട് കോത്താരിയും കുടുംബവും ഞങ്ങളെ വീര്‍പ്പുമുട്ടിച്ചു. മധുരം അധികം കഴിക്കാത്ത റഹ്മാനും കോത്താരിയുടെ അമ്മ സ്വന്തം കൈകൊണ്ടുണ്ടാക്കിയ അപൂര്‍വ ഇനം ലഡു ആസ്വദിച്ചു കഴിച്ചു. ''എനിക്ക് രണ്ട് ഇഡ്ഢലിയും കുറച്ച് സാമ്പാറും മതി. അതാണ് എന്റെ ഫേവറിറ്റ് ബ്രേക്ക്ഫാസ്റ്റ്.'' യാതൊരു ജാടയുമില്ലാതെ റഹ്മാന്‍ പറഞ്ഞു. സ്വകാര്യത ഇഷ്ടപ്പെടുന്ന, അധികം സംസാരിക്കാത്ത പതിവു റഹ്മാനല്ല അന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നത്. പൊട്ടിച്ചിരിച്ചും തമാശ പറഞ്ഞും വിരുന്നിലുടനീളം സജീവമായി അദ്ദേഹം പങ്കെടുത്തു.

അജ്മീറിനെക്കുറിച്ച് വിരുന്നിനിടെ റഹ്മാന്‍ വാചാലനായി. റഹ്മാനെ സംബന്ധിച്ചിടത്തോളം അജ്മീര്‍ ഒരു സാധാരണ തീര്‍ഥാടനകേന്ദ്രമല്ല. 15 വര്‍ഷമായി മുടങ്ങാതെ അജ്മീറിലെത്തുന്ന റഹ്മാന്‍ തന്റെ ജീവിതത്തിലെ തന്റെ എല്ലാ ഉയര്‍ച്ചതാഴ്ചകള്‍ക്കു പിന്നിലും അജ്മീറിലെ ഖ്വാജായുടെ അനുഗ്രഹവും ശക്തിയുമാണുള്ളതെന്ന് വിശ്വസിക്കുന്നു. ഓസ്‌കാര്‍ കിട്ടിയപ്പോഴും രോഗബാധിതനായപ്പോഴും റഹ്മാന്‍ ഒരേപോലെ ഖ്വാജായുടെ മുന്നിലെത്തി വണങ്ങി. അപാരമായ ഒരു ശക്തിവിശേഷം കളിയാടുന്ന സ്ഥലമാണ് അജ്മീര്‍ ദര്‍ഗയെന്ന് റഹ്മാന്‍ പറഞ്ഞു. ദര്‍ഗ സന്ദര്‍ശിക്കുന്നവര്‍ക്ക് ദൈവീകമായ അനുഭൂതിയാണ് ഉണ്ടാവുക. അത്രക്ക് ശാന്തവും പരിപാവനവുമാണ് അവിടം. എന്നാല്‍ പതിനായിരങ്ങള്‍ നിത്യവും വന്നെത്തുന്ന അജ്മീര്‍ ഇന്ന് തിരക്കും മലിനീകരണവും കൊണ്ട് ശ്വാസം മുട്ടുകയാണ്. അജ്മീറിന്റെ ഇന്നത്തെ അവസ്ഥയില്‍ അങ്ങേയറ്റം ദുഖിതനാണ് അദ്ദേഹം. അജ്മീറിനെ സുന്ദരമാക്കുക, വീണ്ടെടുക്കുക, സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഒരു 'ക്ലീന്‍ അജ്മീര്‍' കാമ്പെയിന് നേതൃത്വം നല്‍കാനാണ് ഈ യാത്രയെന്ന് റഹ്മാന്‍ വിശദീകരിച്ചു. നമ്മുടെ വരവ് അജ്മീറിലുള്ളവരെ ഉണര്‍ത്തണം. അതില്‍ എല്ലാവരും സഹകരിക്കണം. അദ്ദേഹം അഭ്യര്‍ഥിച്ചു.


അജ്മീറിലെ പുണ്യപുരാതനദര്‍ഗയുടെ കവാടം. Photo: B.Muralikrishnan


വിരുന്ന് തീര്‍ന്നയുടനെ ഞങ്ങള്‍ അജ്മീറിലേക്കു പുറപ്പെട്ടു. ടോള്‍ബൂത്തുകളിലും വാഹനം വേഗത കുറയുന്നിടങ്ങളിലുമെല്ലാം റഹ്മാനെ ആളുകള്‍ തിരിച്ചറിയുന്നുണ്ട്. ഒരു ടോള്‍ബൂത്തില്‍ ടിക്കറ്റ് മുറിച്ചുതരാന്‍ വൈകിച്ചതു പോലും വാഹനത്തെ പൊതിഞ്ഞവര്‍ക്കു റഹ്മാനെ കണ്‍നിറയെ കാണാന്‍ അവസരം നല്‍കുന്നതിനു വേണ്ടിയായിരുന്നു എന്നു തോന്നി. നാലര മണിക്കൂര്‍ നീണ്ടു ആ യാത്ര. അജ്മീറിലെത്തുമ്പോള്‍ നേരം ഉച്ചയായി.

കുന്തന്‍ നഗറിലെ വലിയ ഒരു വീടിനു മുന്നിലേക്ക് റഹ്മാന്‍ ഞങ്ങളെ നയിച്ചു. മൂന്നു നിലയുള്ള വീട്. പത്തടി പൊക്കമുള്ള മതില്‍. ''ഇത് എന്റെ വീടാണ്. വരൂ, നമുക്കൊന്നു ഫ്രഷ് ആയിട്ടു പോകാം.'' റഹ്മാന്റെ ക്ഷണം. ഇരുമ്പ് ഗേറ്റും പുല്‍ത്തകിടിയും പൂന്തോട്ടവും തൂങ്ങിയാടുന്ന ഗാര്‍ഡന്‍ ചെയറും പിന്നിട്ട് അകത്തേക്കു കയറുമ്പോള്‍ റഹ്മാന്‍ ഒരു കാര്യം മാത്രം നിര്‍ബന്ധിച്ചു. ഈ വീടിന്റെ ഫോട്ടോ എടുക്കരുത്. അജ്മീറുമായുള്ള വൈകാരികബന്ധത്തിന്റെ അടയാളമായി അമ്മ കരീമാ ബീഗത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം വാങ്ങിയതാണ് ഈ വീട്. ഇവിടെ വന്നു പോവുന്നത് റഹ്മാനും അമ്മയുമാണെന്ന് അയല്‍ക്കാര്‍ക്കു പോലും അറിയില്ലായിരുന്നു. ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ച ശേഷമാണ് തങ്ങളുടെ പുതിയ അയല്‍ക്കാരെ കുന്തന്‍ നഗറിലുള്ളവര്‍ തിരിച്ചറിഞ്ഞത്.

ഞങ്ങളാ വീട് ചുറ്റി നടന്നു കണ്ടു. അകത്തെ മുറികളൊന്നും ആര്‍ഭാടമുള്ളവയല്ല. കുറച്ച് ഇരിപ്പിടങ്ങള്‍ മാത്രം. സാന്ദ്രസംഗീതം പോലെ, ഗാഢമായ മൗനം ആ വീടിനെ ചൂഴ്ന്നുനില്‍ക്കുന്നു. വീടു കണ്ടു പുറത്തു വന്നപ്പോള്‍ ഗാര്‍ഡന്‍ ചെയറിലിരുന്ന് ശേഖര്‍ കപൂര്‍ ജലമലിനീകരണത്തെയും ജലശോഷണത്തെയും കുറിച്ചു സംസാരിച്ചുകൊണ്ടിരുന്നു. കപൂറിന്റെ പുതിയ സിനിമ, 'പാനി', വെള്ളത്തെക്കുറിച്ചുള്ള സമരങ്ങളുടെ കഥയാണ്. ലോകം ദാഹിച്ചു വലയാന്‍ പോകുന്നു എന്ന തിരിച്ചറിവില്‍ നിന്നണ്ടായ കഥ. പ്ലാച്ചിമടയില്‍ വെള്ളത്തിനു വേണ്ടി ഒരു ഗ്രാമം നടത്തിയ സമരങ്ങളെയും അതില്‍ മാതൃഭൂമി പങ്കു ചേര്‍ന്നതിനെയും കുറിച്ചൊക്കെ ഞാനും സംസാരിച്ചപ്പോള്‍ കപൂറിന് ആവേശമായി. ചര്‍ച്ചയില്‍ റഹ്മാനും പൂക്കുട്ടിയും പങ്കു ചേര്‍ന്നു. ചൂടുചര്‍ച്ചക്കു ചൂടു പകരാന്‍ റഹ്മാന്റെ ചൗക്കീദാര്‍ ചൂടുചായയുമായെത്തി. റസൂല്‍ അതെല്ലാവര്‍ക്കും എടുത്തു നല്‍കി.


റസൂല്‍ പൂക്കുട്ടി, ശേഖര്‍ കപൂര്‍, പീതാംബരക്കുറുപ്പ് എം.പി., എന്നിവരുമൊത്ത് റഹ്മാന്‍ അജ്മീറില്‍
അപ്പോഴേക്കും അജ്മീര്‍ മേയറുടെ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥസംഘം എത്തി. ദര്‍ഗയുടെ ഖാദിം (പുരോഹിതന്‍) ആയ പീര്‍ ഹാജി സയിദ് മുഷീര്‍ ഹുസൈനും അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളും വഴികാട്ടാനായി വന്നു. അവരുമായി അല്‍പ്പനേരം ചര്‍ച്ച. അജ്മീര്‍ തടാകത്തിലേക്കു പോകണം. അതിനു ശേഷം ദര്‍ഗയുടെ പരിസരങ്ങള്‍ നടന്നു കാണണം. റഹ്മാന്‍ പറഞ്ഞു. അനാസാഗര്‍ തടാകക്കരയിലേക്കാണ് ആദ്യം പോയത്. തടാകതീരത്ത് കാറില്‍ നിന്നിറങ്ങിയ റഹ്മാന്‍ വെള്ളത്തിനടുത്തേക്കു പോയി. പടവുകളിലും കരയിലും പ്ലാസ്റ്റിക്കും മാലിന്യങ്ങളും കുന്നുകൂടിക്കിടക്കുന്നു. കടും പച്ച നിറത്തിലുള്ള വെള്ളം കൈകളില്‍ കോരി റഹ്മാന്‍ പറഞ്ഞു. ഇത് ശുദ്ധീകരിക്കണം. ഈ തടാകം നമുക്ക് സംരക്ഷിക്കണം. ഇതിനെ മാറ്റിയെടുത്തേ തീരൂ.

ദര്‍ഗയുടെ എല്ലാ ഗേറ്റുകളിലും മാധ്യമപ്പട കാത്തുനില്‍ക്കുന്നുണ്ട്. എന്നാല്‍ റഹ്മാന്‍ എവിടെ എന്ന് അവര്‍ക്കാര്‍ക്കും അറിയില്ല. ദര്‍ഗയുടെ പരിസരം നടന്നു കാണണമെന്ന റഹ്മാന്റെ ആവശ്യവും അവരറിഞ്ഞിട്ടില്ല. അവരില്‍ നിന്നകന്നു മാറി ദര്‍ഗക്കു ചുറ്റുമുള്ള ഇടുങ്ങിയതും ഇരുണ്ടതും തിരക്കാര്‍ന്നതുമായ ഗലികളിലൂടെ ഖാദിമും സംഘവും ഞങ്ങളെ നയിക്കാന്‍ തുടങ്ങി. അജ്മീറിന്റെ ദുഃസ്ഥിതി നേരില്‍ കാണണമെന്ന റഹ്മാന്റെ നിര്‍ബന്ധം കൊണ്ടു മാത്രമാണ് ഖാദിം അതിനു തയ്യാറായത്. അമ്പരപ്പും വേദനയും ഉളവാക്കുന്ന വഴികളായിരുന്നു അവ. നാറുന്ന ഓടകള്‍. എങ്ങും മാലിന്യക്കൂമ്പാരം. വൃത്തിഹീനമായ വഴികള്‍. ഇടുങ്ങിയ തെരുവുകള്‍. നിറയെ കടകള്‍. യാചകര്‍. മാംസം വെട്ടലും പാചകവും കഴിക്കലും എല്ലാം അവിടെത്തന്നെ. അജ്മീറിന്റെ ആ മുഖം റഹ്മാനെ ശരിക്കും ഞെട്ടിച്ചു. ചുറ്റുമുള്ളവരാരും റഹ്മാനെ അറിയുന്നില്ല. സാധാരണക്കാരില്‍ സാധാരണക്കാരനായി, ഓസ്‌കാര്‍ ജേതാവായ ഒരു സംഗീത ചക്രവര്‍ത്തി തങ്ങള്‍ക്കിടയിലൂടെ നടക്കുമെന്ന് അവര്‍ കരുതിക്കാണില്ല. റഹ്മാനും പൂക്കുട്ടിയും ശേഖര്‍ കപൂറും പോലുള്ള വലിയ മനുഷ്യര്‍ ആ ഇരുണ്ട തെരുവുകളിലൂടെ ഇങ്ങിനെ പകല്‍വെളിച്ചത്തില്‍ നടന്നുവരുമെന്ന് അവര്‍ പ്രതീക്ഷിച്ചിരിക്കില്ല.

ഏറെ നേരം നടന്ന്, അജ്മീറിനെ നേരില്‍ കണ്ടറിഞ്ഞ്, ഞങ്ങള്‍ ദര്‍ഗയിലേക്കു പോയി. കാത്തുനില്‍ക്കുന്ന മാധ്യമപ്പടയെ ഒഴിവാക്കാന്‍ ചുറ്റി വളഞ്ഞ് ഒമ്പതാം നമ്പര്‍ ഗേറ്റിലൂടെയാണ് ഞങ്ങള്‍ ദര്‍ഗയില്‍ പ്രവേശിച്ചത്. പരിപാവനമായ ദര്‍ഗ പൊടുന്നനെ ഞങ്ങളെ ശാന്തരും സന്തുഷ്ടരുമാക്കി. എന്തെന്നില്ലാത്ത സമാധാനം പകരുന്ന ഒരു നിശ്ശബ്ദത ഞങ്ങളെ പൊതിഞ്ഞു. നരകത്തില്‍ നിന്ന് നേരേ സ്വര്‍ഗത്തിലെത്തിയ പ്രതീതി. പ്രാര്‍ഥനാ നിരതരായി, നിശ്ശബ്ദരായി നിരവധി പേര്‍ വിശാലമായ മുറ്റത്ത് ഇരിക്കുന്നു. ദര്‍ഗയുടെ വാതിലും മകുടവും ഇപ്പോള്‍ കാണാം. മാര്‍ബിളില്‍ തീര്‍ത്ത മകുടത്തില്‍ അഗ്രത്തായി ഒരു സ്വര്‍ണസ്തൂപം. വെള്ളിയില്‍ ചെറിയ ലൈനിങ്. ഇവിടെയാണ് പാവപ്പെട്ടവരുടെ രക്ഷകന്‍, ഗരീബ് നവാസ് എന്നറിയപ്പെട്ടിരുന്ന ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിസ്തിയുടെ ഖബറിടം. പേര്‍ഷ്യയില്‍ നിന്നും മുഹമ്മദ് ഘോറിക്കൊപ്പം ഇന്ത്യയിലെത്തിയ സൂഫിവര്യനായിരുന്നു അദ്ദേഹം. (പൃഥ്വിരാജ് ചൗഹാന്റെ തോല്‍വിക്കു ശേഷം). പിന്നീട് തന്റെ മനസ്സും ശരീരവും പാവപ്പെട്ടവര്‍ക്കു വേണ്ടി സമര്‍പ്പിച്ച അദ്ദേഹം 114-ാം വയസ്സില്‍ സര്‍വശക്തനായ ദൈവത്തില്‍ ലയിച്ചു എന്നാണ് കഥ. അക്ബറുടെ കാലത്ത് എഴുതപ്പെട്ട അക്ബര്‍ നാമയില്‍ ഖ്വാജയുടെ വെളിപാട് അക്ബര്‍ക്കുണ്ടായി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ചന്ദനത്തിരികളുടെ ഗന്ധം ചൂഴ്ന്നു നില്‍ക്കുന്ന മുറ്റം താണ്ടി, ചുവന്നു തുടുത്ത റോസാപ്പൂക്കളുടെ ചൂരല്‍ത്താലങ്ങള്‍ തലയിലേന്തി ദര്‍ഗയിലേക്കു പ്രവേശിക്കുന്നവര്‍ക്കിടയിലൂടെ ഞങ്ങളും അകത്തേക്കു കടന്നു. എല്ലാവരുടെ തലയിലും ഖാദിം തൊപ്പി ധരിപ്പിച്ചു. ദര്‍ഗയുടെ അകത്ത് ശിരസ്സ് മൂടിയിരിക്കണം. 20 മിനുട്ടോളം ഞങ്ങള്‍ പ്രാര്‍ഥിച്ചു. ദര്‍ഗയുടെ ശക്തിയെക്കുറിച്ച് രാവിലെ മുതല്‍ പലപ്പോഴായി റഹ്മാന്‍ പറഞ്ഞത് ശരിക്കും അനുഭവപ്പെട്ടു. നേര്‍ച്ചപ്പെട്ടിയില്‍ കാണിക്ക അര്‍പ്പിച്ചു. ശേഖര്‍ കപൂര്‍ തന്റെ പേഴ്‌സിലെ മുഴുവന്‍ പൈസയും വാരി അതിലിട്ടു.


റസൂല്‍ പൂക്കുട്ടി, ശേഖര്‍ കപൂര്‍, എന്നിവരുമൊത്ത് റഹ്മാന്‍ അജ്മീറില്‍
പുറത്തെത്തുമ്പോഴേക്കും മാധ്യമപ്പട ഞങ്ങളുടെ മാര്‍ഗം തടഞ്ഞുകൊണ്ട് മുന്നിലെത്തി. ദേശീയ ചാനലുകളുള്‍പ്പെടെ എല്ലാവരുമുണ്ട്. പലരും ലൈവാണ്. റഹ്മാന്റെ കമന്റിനായി കടുത്ത മത്സരം. തിക്കിലും തിരക്കിലും ഞങ്ങളെ കാത്തുകൊണ്ട് ഖാദിമിന്റെ സുരക്ഷാസംഘം നിലയുറപ്പിച്ചു. ക്ലീന്‍ അജ്മീര്‍ പദ്ധതിയപ്പറ്റി റഹ്മാനും പൂക്കുട്ടിയും അല്‍പ്പനേരം സംസാരിച്ചു. വീണ്ടും ദര്‍ഗ ഓഫീസിലേക്ക്. അപ്പോഴാണ് ശേഖര്‍ കപൂര്‍ പറഞ്ഞത്. തന്റെ പേഴ്‌സ് കാണാനില്ല. പൈസ മുഴുവന്‍ നേര്‍ച്ചപ്പെട്ടിയില്‍ ഇട്ടതാണെങ്കിലും ക്രെഡിറ്റ് കാര്‍ഡും മറ്റും അതിലുണ്ട്. തിക്കിലും തിരക്കിലും എപ്പോഴോ അതു പോയി. സാരമില്ല. റഹ്മാന്‍ ആശ്വസിപ്പിച്ചു. നമുക്ക് വഴിയുണ്ടാക്കാം. ദര്‍ഗ ഓഫീസില്‍ പോകാം. അജ്മീര്‍ കമ്മീഷണര്‍ ശരവണകുമാര്‍ ഐ പി എസ് അവിടെ കാത്തിരിപ്പുണ്ട്. ക്ലീന്‍ അജ്മീര്‍ പദ്ധതി ഔപചാരികമായി തുടങ്ങുകയാണ്.

ദര്‍ഗയിലെത്തി അഞ്ചു മിനുട്ടാവും മുമ്പ് അദ്ഭുതമെന്നു പറയട്ടെ, ശേഖറിന്റെ പേഴ്‌സ് തിരിച്ചു കിട്ടി. ആരോ കൊണ്ടുവന്നു കൊടുക്കകുയായിരുന്നു. റഹ്മാന്റെ മുഖത്ത് ഒരു പുഞ്ചിരി. ഞാന്‍ പറഞ്ഞില്ലേ എന്ന മട്ട്.

ഉച്ചവെയില്‍ മൂത്തു. എല്ലാവര്‍ക്കും വിശക്കുന്നു. അജ്മീറിലെ ഒരു ലോഡ്ജിലാണ് ഉച്ചഭക്ഷണം. റഹ്മാന് വേണ്ടപ്പെട്ട സ്ഥലമാണ്. അകത്തെ കട്ടിലില്‍ ഒന്നിച്ചിരുന്ന് ഞങ്ങള്‍ ഭക്ഷണം കഴിച്ചു. വിഭവസമൃദ്ധമായ ഊണ്. റഹ്മാന്‍ തന്നെ എല്ലാവര്‍ക്കും സ്വന്തം കൈ കൊണ്ട് വിളമ്പിക്കൊടുത്തു. പ്രമോദിനു പ്രത്യേക വാത്സല്യത്തോടെ, വിശപ്പു മാറും വരെ (അതു കുറച്ചൊന്നും പോരല്ലോ). റഹ്മാന്‍ നല്ല മൂഡിലായിരുന്നു. കളിയും ചിരിയുമായി ഒാടി നടക്കുന്നു. എന്തോ ജന്മദൗത്യം സാര്‍ഥകമാക്കിയ ഭാവം മുഖത്ത്. റഹ്മാന്റെ ഒറ്റ ദിവസത്തെ സന്ദര്‍ശനം കൊണ്ടു തന്നെ അജ്മീറിന്റെ പ്രശ്‌നങ്ങള്‍ ദേശീയ ശ്രദ്ധയിലെത്തിക്കഴിഞ്ഞു!

വൈകുന്നേരത്തെ ഫ്‌ളൈറ്റില്‍ അമേരിക്കയിലേക്കു പോകണം. ഇനി സമയമില്ല. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വാഹനങ്ങള്‍ ഒരുങ്ങി. ഇപ്പോള്‍ അജ്മീര്‍ - ജയ്പ്പൂര്‍ റോഡിന് ദൂരം കുറഞ്ഞതു പോലെ. പോയതിനേക്കാള്‍ വേഗത്തില്‍ ഞങ്ങളുടെ വാഹനവ്യൂഹം തിരിച്ചു പറന്നു.



ഗുലാബ് ചന്ദ് കോത്താരിയുടെ വീട്ടില്‍ റഹ്മാനും സംഘവും
വിമാനത്താവളത്തില്‍ കാത്തു നിന്നിരുന്ന രാജസ്ഥാന്‍ ചീഫ് സെക്രട്ടറിക്കും ടൂറിസം മന്ത്രിക്കും പോലും റഹ്മാനുമായി സംസാരിക്കാന്‍ സമയം കിട്ടിയില്ല. വിശിഷ്ടാതിഥിയെ കാത്തുനില്‍ക്കുന്ന ഫ്‌ളൈറ്റിലേക്ക് ഓടിക്കയറുകയായിരുന്നു അദ്ദേഹം. പോകാതെ പറ്റില്ലല്ലോ, ഇനി വിരുന്നൊരുക്കി കാത്തിരിക്കുന്നത് ബാരാക് ഒബാമയാണ്.

മടങ്ങുമ്പോള്‍ മനസ്സില്‍ റഹ്മാന്റെ ഗാനം നിറഞ്ഞു നിന്നു. ഖ്വാജാ മേരെ ഖ്വാജാ.. റഹ് മാന്റെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങി. അജ്മീര്‍ യാത്ര പുണ്യയാത്രയാണ്. തീര്‍ച്ചയായും. മനസ്സിനു കരുത്തേറ്റുന്ന എന്തോ ഒന്ന് അജ്മീറില്‍ നിന്നു നമുക്കു കിട്ടുന്നുണ്ട്. ശാന്തിയുടെ വെയില്‍ നാളങ്ങള്‍ മനസ്സിനെ പൊതിയുന്നു. അജ്മീറില്‍ വരാന്‍ പുണ്യം വേണം. അത് റഹ്മാനെപ്പോലൊരാളുടെ കൂടെയാവാന്‍ അതിലേറെ പുണ്യം വേണം.

ഇത്ര നേരം കൂടെ ഉണ്ടായിരുന്നത് റഹ്മാന്‍ തന്നെയായിരുന്നോ?
ഖ്വാജാ മേരീ ഖ്വാജാ..
ദില്‍ മെ സമാജാ..

സൈക്കിളിന്റെ പേരില്‍ നാടുവിട്ടു; വിമാനത്തില്‍ നാട്ടിലേക്ക്...

തിരൂര്‍: സൈക്കിള്‍ വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ നാടുവിട്ട രാഹുല്‍ ആദിത്യ എന്ന 16കാരന്‍ ഒരു വര്‍ഷത്തിന് ശേഷം വാശി മാറ്റിവെച്ചു. പിതാവിനെയും സഹോദരനെയും കണ്ടുമുട്ടിയ വികാരനിര്‍ഭര മുഹൂര്‍ത്തത്തില്‍ അവന്‍ കരഞ്ഞു. തിരൂര്‍ ഡിവൈ.എസ്.പി. സലീമിന്റെ ഓഫീസിലെ പോലീസുകാരും ജീവനക്കാരും ആ രംഗത്തിനു സാക്ഷികളായി.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11നാണ് പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയ്ക്കടുത്ത്പര്‍ഗനാസ് ജില്ലയിലെ നയാപ്പട്ടിയിലെ തമല്‍ ആദിത്യയുടെ മകന്‍ രാഹുല്‍ ആദിത്യ എന്ന തുഷാര്‍ നാടുവിടുന്നത്. കാരണം നിസ്സാരം: അനിയനു സൈക്കിള്‍ വാങ്ങിയപ്പോള്‍ തനിക്കും വേണമെന്നു പറഞ്ഞ് രാഹുല്‍ വാശിപിടിച്ചു. നീ വലിയ കുട്ടിയല്ലേ സൈക്കിള്‍ വേണ്ടെന്നു പിതാവു പറഞ്ഞപ്പോള്‍ വാശിപ്പുറത്ത് രാഹുല്‍ ഇറങ്ങി നടന്നു. പിന്നീട് തിരിച്ചുവന്നില്ല.

ലോക്കല്‍ പോലീസും സി.ഐ.ഡിയും രാഹുലിന്റെ തിരോധാനം അന്വേഷിച്ച് 'ലുക്ക് ഔട്ട്' നോട്ടീസ് പുറത്തിറക്കി. തിരോധാനത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന സംശയം ബലപ്പെട്ടപ്പോള്‍ പിതാവ് തമല്‍ ആദിത്യ നാടുനീളെ അന്വേഷിച്ചു കറങ്ങി. എവിടെയും കണ്ടെത്തിയില്ല.

അങ്ങനെയിരിക്കെയാണ് രാഹുല്‍ ഏതാനും ദിവസം മുമ്പ് നാട്ടിലെ ഒരു ബന്ധുവിന് ഫോണ്‍ ചെയ്തത്. താന്‍ എവിടെയാണെന്നൊന്നും പറയാതെ വിശേഷങ്ങള്‍ തിരക്കി. നന്നായി കാര്യങ്ങള്‍ അവതരിപ്പിച്ച ബന്ധു സംഭവം രാഹുലിന്റെ അച്ഛനോട് പറഞ്ഞു. അച്ഛന്‍ രാഹുല്‍ വിളിച്ച മൊബൈല്‍ നമ്പറുമായി പോലീസ് സ്റ്റേഷനിലെത്തി. അങ്ങനെ പശ്ചിമ ബംഗാള്‍ പോലീസ് മലപ്പുറം അഡ്മിനിസ്‌ട്രേറ്റീവ് പോലിസ് ഡിവൈ.എസ്.പി യു. അബ്ദുല്‍ കരീമുമായി ബന്ധപ്പെട്ടു. രാഹുലിന്റെ ഫോട്ടോ മെയില്‍ ചെയ്തു കൊടുത്തു.

തിരൂര്‍ പാന്‍ബസാറില്‍ രാഹുല്‍ ഉണ്ടെന്ന് അറിഞ്ഞ ഉടന്‍ തിരൂര്‍ ഡിവൈ.എസ്.പി. സലീമിന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘാംഗങ്ങളായ കെ. പ്രമോദ്, എം.ഐ. അബ്ദുല്‍ അസീസ്, സത്യനാരായണന്‍, രാജേഷ് എന്നിവര്‍ രാഹുലിനെ തേടിയിറങ്ങി.

തിരൂര്‍ പാന്‍ബസാര്‍ കേന്ദ്രീകരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തന സംഘത്തിലെ അംഗമാണ് രാഹുലെന്ന് സംഘം കണ്ടെത്തി. സംഘത്തിന്റെ മേസ്തിരിയെ കണ്ട് പോലീസ് ഫോട്ടോ കാണച്ചു. അദ്ദേഹം തിരിച്ചറിഞ്ഞു.

ചെമ്പ്രയില്‍ ബംഗാളികള്‍ക്കൊപ്പാണ് രാഹുല്‍ താമസിക്കുന്നതെന്നും പ്രതിദിനം 350രൂപ കിട്ടുന്നുണ്ടെന്നും മേസ്തിരി പറഞ്ഞു. പോലീസ് തേടിയെത്തിയ ദിവസം രാഹുല്‍ ചെമ്മാട് പണി സ്ഥലത്തായിരുന്നു. പോലീസ് സംഘം അവിടെയെത്തി രാഹുലിനേയും കൂട്ടിപ്പോന്നു.

രാഹുല്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്ന് അറിഞ്ഞ് അച്ഛനും അനിയനും വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിലെത്തി. അവിടെ നിന്ന് കാറുവിളിച്ച് തിരൂരും. പിന്നെ സ്റ്റേഷനില്‍ ആരുടെയും കണ്ണുനനയിക്കുന്ന വികാര രംഗങ്ങള്‍. രാഹുലിന്റെ കണ്‍കോണുകളിലെ നനവില്‍ പറ്റിപ്പോയതെറ്റിന്റെ പ്രായശ്ചിത്തം. ഒടുവില്‍ വിമാനമാര്‍ഗം തന്നെ അവര്‍ തിരിച്ച് നാട്ടിലേക്ക് മടങ്ങി.

Recycled Cigarette Butts Clothing. No kidding!!!!!!



Chilean designer Alexandra Guerrero has been experimenting with what just may be the last thing anyone would think of as clothing material: cigarette butts. At first thought, that may sound over the top, or like it's just meant to grab headlines, right? But the most surprising thing about the initiative is that the resulting pieces made from butts blended with wool look promising--cool even.
But just how do you transform this gross trash into wearable textiles? See photos of the process and examples of the clothes in the extended.Turning Dirty Cigarette Butts into Wool
The Mantis project began when designer Alexandra Guerrero was preparing a graduation thesis. Ever aware of the vast amount of cigarette butts everywherein the city of Santiago de Chile, she started thinking about what could be done with them, and came up with a way to mix the tissue of the filter with natural wool to create a rustic-looking thread that could be knitted into all kinds of garments.
Of course, putting used cigarette butts in contact with your skin could not only be disgusting, but potentially dangerous. So before continuing on with her project, Guerrero asked environmental engineer Carolina Leiva to conduct a study to determine just how pure the material would be after cleaning the butts. The study concluded that the filters could achieve 95% purification, which, according to the designer, means that the clean butts are safe to use.

The purification process begins with the cigarette butts going throughautoclaves. They are then washed in a polar solvent, go through autoclave again, rinsed and dried, and, finally, shredded to create a wool-like material. The resulting liquid is also being donated to be tested as a biological insecticide.


Pictures of the cigarette butts going through the purification process:








Clothing and Objects Made from Recycled Cigarette Butts
So far the designer has produced a vest, a poncho, a dress, and a hat, and even has mixed the material from the cigarette filters with soap to make an exfoliating product.
The end-result textile contains 20% recycled-cigarette filter material, and Guerrero has recover 5,000 cigarette butts from the streets so far.
This might not be the ultimate solution to the huge problem of cigarette litter (4.3 trillion butts are discarded a year; they never fully degrade and only begin to break after 12 years, according to ButtsOut), but neither is it a bad way to raise awareness about what can be done with otherwise dreadful waste material.


More pics of this wicked clothing and products
Ponchos,
Dresses,
Hats, and...

Even soap can be made from purifies cigarette butts!

പണ്ഡിറ്റിന് വേണം മോഹന്‍ലാലിന്റെ ഡേറ്റ്‌!!!!!!!!!






വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുമൊന്നും ഈ സ്വയം പ്രഖ്യാപിത സൂപ്പര്‍ സ്റ്റാറിനെ ബാധിക്കുന്നില്ല. കൃഷ്ണയും രാധയും തിയേറ്ററുകളെ ഇളക്കിമറിച്ചതിന് പിന്നാലെ ജിത്തുഭായ് എന്ന ചോക്ലേറ്റ് ഭായി, കാളിദാസന്‍ കവിതയെഴുതുകയാണ് എന്നിങ്ങനെ രണ്ട് ചിത്രങ്ങളും സന്തോഷ് പണ്ഡിറ്റ് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്റെ സിനിമ കാണാന്‍ ആളുള്ളിടത്തോളം ഞാന്‍ സിനിമയെടുക്കും എന്ന് ധീരമായി പ്രഖ്യാപിച്ച പണ്ഡിറ്റിന്റെ അടുത്ത ആഗ്രഹം കേട്ട് പ്രേക്ഷരും സിനിമക്കാരും എല്ലാം ഞെട്ടിയതായാണ് വാര്‍ത്ത. മലയാളത്തിന്റെ പ്രിയതാരം സാക്ഷാല്‍ മോഹന്‍ലാലിന്റെ ഡേറ്റ് പണ്ഡിറ്റ് ചോദിച്ചതായാണ് വാര്‍ത്ത. 

അമ്മ ഭാരവാഹികൂടിയായ ഇടവേള ബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമ്മയിലെ അംഗത്വത്തിനായി തന്നെ വിളിച്ചിരുന്നതായി ഇടവേള ബാബു ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഫോണ്‍ സംഭാഷണത്തിനൊടുവിലായിരുന്നു മോഹന്‍ലാലിനെ നായകനാക്കി സിനിമ നിര്‍മ്മിക്കാന്‍ താത്പര്യമുണ്ടെന്നും ഡേറ്റ് കിട്ടുമോ എന്നുമായിരുന്നു ചോദ്യം. ഏതായാലും വിവരം ഇടവേള ബാബു മോഹന്‍ലാലിനെ തന്നെ ധരിപ്പിച്ചു. 'വേറെയാരെയും കിട്ടിയില്ലേ എന്നായിരുന്നു ലാലിന്റെ പ്രതികരണമെന്നാണ് റിപ്പോര്‍ട്ട്'. തന്റെ ഇഷ്ട താരം മോഹന്‍ലാലും ഇഷ്ടപ്പെട്ട സിനിമ ചിത്രവുമാണെന്ന് പണ്ഡിറ്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇവിടെയും തീരുന്നില്ല പണ്ഡിറ്റിന്റെ ആഗ്രഹങ്ങള്‍. പൃഥ്വിരാജിനൊപ്പം അഭിനയിക്കണമെന്നതാണ് കക്ഷിയുടെ അടുത്ത മോഹം. എന്താകുവോ എന്തോ?

മോഹന്‍ലാല്‍ അബുദാബിയെ കുറിച്ച പറയുന്നു.....



ഊഷരഭൂമിയില്‍ എണ്ണയും ഇച്ഛാശക്തിയും വിരിയിച്ച വസന്തത്തെക്കുറിച്ച്
അത്ര പെട്ടെന്ന് കണ്ടു തീരുന്ന കാഴ്ച്ചകളും പറഞ്ഞു തീരുന്ന കഥകളുമല്ല അബുദാബിയുടേത്. ബദുക്കളുടെ ഏകാന്തമായ ഗ്രാമത്തില്‍ നിന്നും ലോകം സംഘം ചേര്‍ന്ന് വന്നടിയുന്ന ബിസിനസ് ലോകമായി അബുദാബി മാറിയത് വളരെപ്പെട്ടന്നാണ്.

പല പല ഗോത്രങ്ങള്‍ പാര്‍ത്തിരുന്ന തീരമായിരുന്നു പണ്ട് ഇത്. മരുഭൂമിയില്‍ ചിതറിക്കിടന്ന ഇവര്‍ പരസ്പരം പോരടിച്ചും കൊച്ച് കൊച്ച് രാജ്യങ്ങള്‍ തീര്‍ത്തും ജീവിച്ചു. ഇവരില്‍ മിക്കവരും ദരിദ്രരായിരുന്നു. ഒട്ടകങ്ങളെ മേച്ചും മത്സ്യം പിടിച്ചുമാണ് ജീവിച്ചു പോന്നത്. അതിനിടയില്‍ ഗോത്രങ്ങളുടെ കുടിപ്പകകള്‍ നിലനിന്നു. അതും ജീവിതത്തിന്റെ ഭാഗമായി കണ്ട് അവര്‍ മരുഭൂമിയില്‍ പാര്‍ത്തു.

പെട്ടന്നാണ് തലമുറകളായി ഒട്ടകങ്ങളേയും മേച്ച് അവര്‍ നടന്നിരുന്ന മണല്‍പ്പരപ്പിന് താഴെ എണ്ണയുടെ ഉറവ കണ്ടെത്തിയത്. അത് ദരിദ്രരായ ബദുക്കളുടെ ജീവിതത്തെ മാറ്റിമറിച്ചു. എണ്ണ പണമാണെന്ന് അവര്‍ മനസ്സിലാക്കി. ആഴങ്ങളില്‍ എണ്ണയുടെ ഉറവ് കൂടി കൂടി വന്നപ്പോള്‍ പണവും പെരുകി. മരുഭൂമിയുടെ മുഖം മാറി. മാനം മുട്ടുന്ന കെട്ടിടങ്ങളും ഒന്നാംകിട റോഡുകളും വന്നു. അബുദാബി വാനോളം വളര്‍ന്നു. അതിരുകള്‍ക്കപ്പുറത്തേക്ക് വികസിച്ചു.

യു എ ഇ യിലെ ഏറ്റവും വെട്ടിത്തിളങ്ങുന്ന സ്ഥലം ദുബായ് ആണെങ്കിലും ഭരണസിരാ കേന്ദ്രവും ഗൗരവമുള്ള മറ്റുകാര്യങ്ങളും അബുദാബിയിലാണ്. കാലം മാറി, മരുഭൂമി സമ്പന്നത പുതച്ചുവെങ്കിലും പഴയ ഏടുകള്‍ മറന്നിട്ടില്ല. അബുദാബിയിലെ 'പൈതൃക ഗ്രാമം' (Heritage village) ഇതിന്റെ ഉദാഹരണമാണ്. പഴയകാര്യങ്ങള്‍ കാണാനും മനസ്സിലാക്കാനും പറ്റുമെങ്കില്‍ പലതും വാങ്ങി സൂക്ഷിക്കാനും താത്പ്പര്യപ്പെടുന്ന എനിക്ക് ഈ ഗ്രാമം ഒഴിച്ചു കൂടാനാവാത്ത ഒരു കാഴ്ച്ചയായിരുന്നു.


നനുത്ത വെയില്‍ പാറുന്ന ഒരു വൈകുന്നേരമാണ് ഞാന്‍ പൈതൃക ഗ്രാമത്തിലെത്തിയത്. വലിയ ആള്‍ത്തിരക്കില്ല, കടലിന്റെ തീരത്ത് കൃത്രിമമായി ഉണ്ടാക്കിയ ഒരു പുരാതന ലോകമാണത്. അവിടെയെത്തുമ്പോള്‍ നാം പുതിയ അബുദാബി മറക്കും. ഏകാന്തമായ പഴയ മണല്‍പ്പരപ്പിലെ ബദുവന്റെ ജീവിതം അതിന്റെ ഗന്ധങ്ങള്‍ സഹിതം നമ്മെ വലയം ചെയ്യും.






ബദുക്കളുടെ വീട് പഴയ അതേ മാതിരിയില്‍ ഉണ്ടാക്കി നിലനിര്‍ത്തിയിട്ടുണ്ട്. ഈന്തപ്പനപ്പട്ട കൊണ്ടാണ് അതിന്റെ സകല നിര്‍മ്മിതിയും. ചീ ന്തിയ പട്ടകള്‍ കൊണ്ട് ചുമരും മേല്‍ ക്കൂരയും. ചുമരുകള്‍ക്കിടയിലെ വിള്ളലിലൂടെ നിരന്തരം കാറ്റ് പാഞ്ഞു കൊണ്ടേയിരിക്കും. അകത്ത് പ്രത്യേ കമായി മുറികള്‍ വേര്‍തിരിച്ചിട്ടൊന്നുമില്ല. മണലില്‍ വിരച്ച കട്ടിമെത്ത, കംബളങ്ങള്‍. ചിലതില്‍ മരക്കട്ടില്‍ കണ്ടു. അതില്‍ കിടക്കയും. വെള്ളം സൂക്ഷിച്ചുവെയ്ക്കനുള്ള ആട്ടിന്‍തോല്‍ സഞ്ചിയും അത്യാവശ്യത്തിനുള്ള പാത്രങ്ങളും. അപൂര്‍വ്വം ചില ആയുധങ്ങളുമുണ്ട്.

വീടിന്റെ കാഴ്ച്ചയില്‍ നിന്ന് മനസ്സിലാകും പോലെ അത്രമേല്‍ ലളിതവും സൗമ്യവുമായിരുന്നു ബദുവിന്റെ ജീവിതവും. അന്നന്നേക്കുവേണ്ടി അവര്‍ നായാടിത്തിന്നു. ഒട്ടകവും കിണറുകളുടെ സാമീപ്യവുമായിരുന്നു അവരുടെ ഏറ്റവും വലിയ സമ്പന്നത. മറ്റു ലോകങ്ങളെക്കുറിച്ചോ അതിന്റെ അത്ഭുതങ്ങളെക്കുറിച്ചോ അവര്‍ക്കറിയില്ലായിരുന്നു. അതിന്റെ ശാന്തിയും സമാധാനവും അവരുടെ ജീവിതത്തിലും ഉണ്ടായിരുന്നിരിക്കണം.

മരത്തില്‍ തീര്‍ത്ത ഒരു നൗക തീരത്തു കിടപ്പുണ്ട്. ജലത്തിന്റെ മറുകരയില്‍ പലപല വലിപ്പത്തില്‍ എണ്ണിയാലൊടുങ്ങാത്ത കെട്ടിടങ്ങള്‍. ഈ നൗകയില്‍ തൊട്ടുനിന്ന് അപ്പുറത്തെ ലോകത്തെ നോക്കുന്നതില്‍ ഒരു കൗതുകമുണ്ട്. കാരണം ഇതില്‍ നിന്നാണ് ആ ഉയര്‍ച്ച ഉണ്ടായത്. തുടക്കം ഈ ചെറുവഞ്ചിയായിരുന്നു.

പഴയ രീതിയിലുള്ള ഒരു കിണറും ആളും കാളയുമടക്കമുള്ള മൃഗങ്ങളും ചേര്‍ന്ന ഒരുഭാഗം ഇവിടെയുണ്ട്. പഴയ ഗ്രാമത്തിന്റെ തനിപ്പകര്‍പ്പ്. പലപല പരിമളങ്ങള്‍ പടരുന്ന നഗരങ്ങളിലൂടെ വന്ന് ഇവിടെയെത്തുമ്പോള്‍ അവയെല്ലാം മാഞ്ഞ് ആ പഴയ ഗന്ധങ്ങള്‍. അതിനൊരു പ്രത്യേക സുഖമുണ്ട്. കാളയുടെയും ആടിന്റെയും ചൂര്. അതില്‍ ഒട്ടകത്തിന്റെ ഗന്ധം കൂടിച്ചേ ര്‍ന്നാല്‍ ബദുഗ്രാമത്തിന്റെ മണമായി.

വെറും എണ്ണപ്പണം കൊണ്ട് മാത്രമാണ് അബുദാബി ഈ വിധത്തില്‍ വികസിച്ചത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് ഒരു വലിയ ഘടകം തന്നെയാണ്, സംശയമില്ല. അതിനൊപ്പം മറ്റ് കറകള്‍ ഒന്നും ഏല്‍ക്കാത്ത ദീര്‍ഘവീക്ഷണവും കാര്യങ്ങള്‍ ദ്രുതഗതിയില്‍ നടപ്പില്‍ വരുത്താനുള്ള ഇച്ഛാശക്തിയും വാശി യും എല്ലാം ഒപ്പമുണ്ട്. ജനങ്ങള്‍ നന്നായി സൗകര്യപൂര്‍വ്വം സുഖങ്ങള്‍ ആസ്വദിച്ച് ജീവിക്കണം എന്ന് അധികാരികള്‍ക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് എല്ലാം നടപ്പിലാവുന്നു. മണിക്കൂറുകള്‍ കെണ്ട് പറന്നെത്താവുന്ന ദൂരമേയുള്ളു നമുക്കിങ്ങോട്ട്. പക്ഷേ പഠിക്കുന്നില്ല. ഇങ്ങനെയെന്നുമായില്ലെങ്കിലും ഉള്ള പണം കൊണ്ട് കുറച്ചുകൂടിയൊക്കെ മുന്നോട്ട് പൊയ്ക്കൂടെ നമുക്ക്?

അബുദാബിയില്‍ നിന്നും ദുബായിലേക്ക് പോകും വഴിയാണ് 'യാസ് ഐലന്‍ഡ്'. അത്ഭുതകരമായ ഈ ലോകം മുഴുവന്‍ മണ്ണിട്ട് ഉണ്ടാക്കിയതാണ്. അത് കാണുമ്പോള്‍ ഇവര്‍ വേണമെങ്കില്‍ ഒരു കടല്‍ തന്നെ പുതുതായുണ്ടാക്കുകയും വേണ്ടി വന്നാല്‍ അത് മണ്ണിട്ട് വറ്റിക്കുകയും ചെയ്യുമെന്ന് തോന്നിപ്പോകും.

യാസ് ഐലന്‍ഡില്‍ നിങ്ങള്‍ക്ക് വേണ്ടത് എല്ലാം ഉണ്ട്. കൊട്ടാരം പോലുള്ള ഹോട്ടലുകള്‍, രമ്യമായ വില്ലകള്‍, ഷോപ്പിങ്ങ് മാളുകള്‍ എല്ലാറ്റിലുമുപരി ഫെറാറി വേള്‍ഡും ഫെറാറി തീം പാര്‍ക്കും. ലോകത്തെ ആദ്യത്തെ ഫെറാറി തീം പാര്‍ക്ക് ഇവിടെയാണ്.


പ്രിയദര്‍ശനും ഞാനും മിക്കദിവസവും യാസ് ഐലന്‍ഡിലെ പാര്‍ക്കിലൂടെ നടക്കാന്‍ പോകും അപ്പോള്‍ ഞങ്ങള്‍ ഓര്‍ക്കും തിരുവനന്തപുരത്തെ ആ പഴയ വഴികളില്‍ നിന്നു സഞ്ചരിച്ച് സഞ്ചരിച്ച് ഞങ്ങ ള്‍ ഇവിടെ വരെയെത്തി. അത് മറ്റൊരു യാത്രയുടെ കാഴ്ച്ചയാണ്. ആ യാത്ര ഇനിയുമെങ്ങോട്ടൊക്കെയോ നീണ്ട് പോകുന്നു. ലക്ഷ്യത്തെക്കുറിച്ച് ഞങ്ങള്‍ ബോധവാന്‍മാരല്ല.

vedio---"Aishwarya delivers baby girl..."



Mumbai: Former Miss World and Bollywood star Aishwarya Rai Wednesday delivered a girl at a hospital here.
The baby, Abhishek Bachchan and Aishwarya's first child, was born at the Seven Hills Hospital. 
"IT'S A GIRL!!," Abhishek, 35, posted on micro-blogging site Twitter.com. 
The proud grandfather Amitabh too couldn't control his happiness and tweeted: "I AM DADA to the cutest baby girl, A dada ji ... Ecstatic." 
Aishwarya, 38, had been admitted to the hospital Monday night, according to her spokesperson.

vedio"ഐശ്വര്യ - അഭിഷേക് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ ....."




YouTube pays over Rs 80 lakh for British family's video !!!!!!!!!


    

London: Video sharing website YouTube has paid a British family 100,000 pounds (over Rs 80 lakh) for homemade video clips of their three children. Howard Davies-Carr, the 42-year-old father of Charlie and Harry, became famous after the 'Charlie bit my finger - again!' video was posted on the website.


Since he posted the video (seen below), it has been viewed a staggering 386 million times, The Sun reported.
 

Davies-Carr now posts videos every six weeks and runs a website.

'Nearly all income from YouTube is banked. A little is spent on holidays and we bought a castle for the garden. We would have struggled to put all three boys through private education but with the YouTube money we decided to commit to all, and it was always going to be all or none,' he said.

YouTube often splits with users the revenue from advertising running alongside videos.

Another man Jamie Hagan, 18, has earned 40,000 pounds in three years by posting hilarious footage of his 11-year-old brother Jacob.

ചാര്‍ളിയുടെ കടിക്ക് 80 ലക്ഷം പ്രതിഫലം !!!


വീഡിയോ ഷെയറിങ് സൈറ്റായ യുട്യൂബ് സന്ദര്‍ശിക്കുന്ന മിക്കവരും കണ്ടിട്ടുള്ള ഒരു വീഡിയോ ഉണ്ട് - 'ചാര്‍ളി ബൈറ്റ് മൈ ഫിന്‍ഗര്‍ - എഗൈന്‍!' ഹാരിയുടെ വിരല്‍ കടിക്കുന്ന ചാള്‍ളിയുടെ വീഡിയോ. കുസൃതിയും തമാശയും നിറഞ്ഞ ആ വീഡിയോയ്ക്ക് യുട്യൂബ് നല്‍കിയ പ്രതിഫലമെത്രയെന്നോ; ഒരു ലക്ഷം പൗണ്ട് (80 ലക്ഷം രൂപ). 


ചാര്‍ളിയുടെയും ഹാരിയുടെയുടെയും പിതാവ് ഹൊവാര്‍ഡ് ഡേവിസ്-കാറിനാണ് ആ വീഡിയോ യുട്യൂബില്‍ ലോഡ് ചെയ്തതിന് ഇത്രയും പ്രതിഫലം ലഭിച്ചത്. ഷെല്ലിയാണ് ചാര്‍ളിയുടെയും ഹാരിയുടെയും അമ്മ.


 2007 മെയ് മാസത്തിലാണ്   ചാര്‍ളിയുടെയും ഹാരിയുടെയും  വീഡിയോ യുട്യൂബിലെത്തിയത്. ഈ റിപ്പോര്‍ട്ട് എഴുതുന്ന സമയം വരെ 387,245,391 പേര്‍ ആ വീഡിയോ കണ്ടു. യുട്യൂബിലെ ഏറ്റവും ജനപ്രിയ വീഡിയോകളിലൊന്നാണ്. 

 കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ   സമയമായി ഇപ്പോള്‍. മുന്തിയ പ്രൈവറ്റ് വിദ്യാഭ്യാസം നല്‍കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഹൊവാര്‍ഡും ഷെല്ലിയും. ഇപ്പോള്‍ ആ ദമ്പതിമാര്‍ക്ക് മൂന്നാമതൊരു മകന്‍ കൂടിയുണ്ട്-ജാസ്പര്‍. യുട്യൂബ് നല്‍കിയ പണം കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കാനാണ് മാതാപിതാക്കളുടെ തീരുമാനം. 

യുട്യൂബില്‍ ലോഡ് ചെയ്തിട്ടുള്ള വീഡിയോകളില്‍ നിന്ന് പരസ്യങ്ങള്‍ വഴിയാണ് ഗൂഗിളിന് വരുമാനം ലഭിക്കുന്നത്. വരുമാനത്തില്‍ ഒരുപങ്ക് വീഡിയോ ഇട്ടയാളുമായി പങ്കുവെയ്ക്കുകയെന്നത് കമ്പനിയുടെ നയമാണ്. അതിന്റെ ഭാഗമായാണ് ഹൊവാര്‍ഡിന് ഇപ്പോള്‍ കാശ് ലഭിച്ചത്. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ ബക്കിങാംഷയര്‍ സ്വദേശിയാണ് ഹൊവാര്‍ഡ്.

യുട്യൂബില്‍ നിന്ന് ഇത്തരത്തില്‍ വന്‍തുക ലഭിക്കുന്ന ആദ്യവ്യക്തിയല്ല ഐടി കണ്‍സള്‍ട്ടന്റായ ഹൊവാര്‍ഡ്. തന്റെ 11 കാരനായ സഹോദരന്‍ ജേക്കബ്ബിന്റെ വീഡിയോ യുട്യൂബിലിട്ട 18 കാരനായ ജാമി ഹാഗാന് 40,000 പൗണ്ട് (32 ലക്ഷം രൂപ) ആണ് യുട്യൂബ് നല്‍കിയത്. (ചിത്രങ്ങള്‍ കടപ്പാട് : ദി സണ്‍) 

ലാല്‍ വസന്തം !!!!




Quick Info

Name
: Mohan Lal 
Born
:1960 May 21
Malayalam Date of Birth:1135, Idavam 8th
Zodiac Sign:Revathy 
Day of Birth:Saturday
Birth Place :'Lakshmi Vilasam', Pathanamthitta 
Father:Vishwanathan Nair 
Mother :Shanthakumari 
Brother:Pyare Lal 
School :Govt. Model School, Thycaud
College :Mahathma Gandhi College,Thiruvananthapuram 
Educational Qualification:B.Com 
Marriage :28th April, 1988, Muhoortham Between 12 & 12.30 P.M
Aattukal Bhagavathi Temple, Vazhuthacaud Sri. P. Subrahmanyam Hall. 
Family:Wife : Suchitra, Son :  Pranav, Daughter : Vismaya 
Debut Film:Thiranottam - 1978 
Main Acheivements:Padmasree 2001 
National Awards:1989,1991,1999 
State Awards :1986,1991,1995,1999



ആക്ഷന്‍  300 

ഉണ്ണി കെ . വാരിയര്‍







2011Snehaveedu1988Padamudra
2011Pranayam1988Orkkappurathu
2011China Town1988Ayitham
2011Chrisitian Brothers1988Mukunthetta Sumitha Vilikkunnu
2010Kandahar1987Ivide Ellavarkkum Sukham
2010Shikkar1987Mizhiyorangalil
2010Oru Naal Varum1987Nadodikkattu
2010Alexander the Great1987Cheppu
2010Janakan1987Vazhiyorakazhchakal
2009 Ividam Swargamanu 1987Kaiyethum Doorathu
2009Angel John1987Thoovanathumbikal
2009Unnaipoloruvan 1987Unnikale Oru Katha Parayam
2009Bhramaram1987Bhoomiyile Rajakkanmar
2009Bhagavan1987Irupatham Noottandu
2009Sagar alias jacky1987Sarvakalasala
2009Red Chillies 1987Adimakal Udamakal
2008Aakshagopuram1987Amruthamgamaya
2008Pakal Nakshatranga1987January Ororma
2008Twenty 201986Adiverukal
2008Kurukshetra1986Sanmanassullavarkku Samadanam
2008Madambi1986Manassiloru Manimuthu
2008Mizhikal Sakshi1986Padayani
2008Innathe Chinthavishayam1986Pappan Priyappetta Pappan
2008College Kumaran1986Ente Entethumathram
2007
Flash1986Thalavattam
2007
Rock n Roll1986Geetham
2007
Paradeshi1986Sukhamo Devi
2007
Ramgopal Varma Ke Aag1986Namukku Parkkan Munthiri Thoppukal
2007
Alibhai1986Sobharaj
2007Hallo1986Onnu Muthal Poojyam Vare
2007Chotta Mumbai1986Yuvajanotsavam
2006Baba Kalyani1986Doore Doore Oru Koodukoottam
2006Photographer1986Rajavinte Makan
2006Mahasamudram1986Nimishangal
2006Keerthi Chakra1986Gandhinagar Second Street
2006Vadakkumnathan1986Mizhineerpovukal
2006Rasathanthram1986Kaveri
2006Kilukam Kilukilukkam1986Iniyum Kurukshethram
2005Thanmathra1986Poomukhappadiyil Ninneyum Kathu
2005Naran1986Neram Pularumbol
2005Udayon1986Hello My Dear Wrong Number
2005Chandrolsavam1986T P Balagopalan M A
2005Udayananu Tharam1986Kunjattakilikal
2004Maampazhakkaalam1986Revathikkoru Pavakkutty
2004
Natturajavu1986Vaartha I V Sasi
2004
Love(Hey Taxi)1986Ninnishtam Ennishtam
2004Wanted1986Desadanakkili Karayarilla
2004Vismayathumbathu1986Abhayam Thedi
2004Vamanapuram Bus Route1986Kariyilakkattupole
2003Hariharan Pillai Happiyanu1986Panchagni
2003Balettan1986Mazhapeyunnu Madhalam Kottunnu
2003Kilichundan Mambazham1986Oppam Oppathinoppam
2003Mr.Brahmachari1985Kandu Kandarinju
2003Popcorn1985Ezhu Muthal Onmpathu Vare
2002Chathurangam1985Rangam
2002Thandavam1985Pathamudayam
2002Onnaman1985Edanilangal
2002Company1985Uyarum Njan Nadake
2001Praja1985Karimpin Poovinakkare
2001Achaneyanenikkishtam1985Boeing Boeing
2001Ravanaprabhu1985Azhiyatha Bhandhangal
2001Unnathangalil1985Adhyayam Onnu Muthal
2001Kakkakuyil1985Jeevante Jeevan
2000Devadoothan1985Koodum Thedi
2000Sradha1985Angadikkappurathu
2000Life Is Beautiful1985Parayanum Vayya Parayathirikkanum Vayya
2000Narasimham1985Guruji Oru Vakku
1999Vanaprastham1985Vasanthasena
1999Olympian Antony Adam1985Mulamoottil Adima
1999Usthad1985Anubandham
1998Ayal Kadha Ezhuthukayanu1985Onnanam Kunnil Oradi Kunnil
1998Rakthasakshikal Zindabad1985Njan Piranna Nattil
1998Summer In Bethlehem1985Aram + Aram = Kinnaram
1998Hari Krishnans1985Nayakan
1998Kanmadam1985Avidatheppole Evideyum
1997Aaram Thampuran1985Ormikkan Omanikkan
1997Guru
1985
Nokkethadoorathu Kannum Nattu
1997Chandralekha1984Vetta
1997Oru Yathra Mozhi1984Oru Kochu Swapnam
1997Varnapakittu1984Pinnilavu
1997Iruvar1984Adiyozhukkukal
1996The Prince1984Uyarangalil
1996Kalapani1984Ariyatha Veedhikal
1995Agnidevan1984Aduthaduthu
1995Manthrikam1984Sreekrishna Parunthu
1995Thacholi Varghese Chekavar1984Itha Innu Muthal
1995Spadikam1984Kilikonchal
1995Nirnayam1984Thirakal
1994
Minnaram1984Manasariyathe
1994
Pakshe1984Kurissu Yudham
1994
Pingami1984Ivide Thudangunnu
1994
Thenmavin Kombathu
1984
Alkoottathil Thaniye
1994Pavithram1984Lekshmana Rekha
1994Gandheevam1984Pavam Poornima
1993Manichitrathazhu1984Poochakkoru Mookkuthi
1993Kalippattom1984Kaliyil Alpam Karyam
1993Chenkol1984Unaroo
1993Gandharvam1984Athirathram
1993Mayamayooram1984Appunni
1993Butterflies1984Vanitha Police
1993Devasuram1984Swanthamevide Bhandhamevide
1993Midhunam1984Onnanu Nammal
1992
Vietnam Colony1984Akkare
1992Nadodi1983Ente Mamattikuttiyammakku
1992Sooryagayathri1983Nanayam
1992Advaitham1983Oru Mukham Pala Mukham
1992Yodha1983Changatham
1992Rajashilpi1983Asthram
1992Aham1983Kattathe Kilikoodu
1992Kamaladalam1983Aattakkalasam
1991Sadayam1983Iniyenkilum
1991Abhimanyu1983Engane Nee Marakkum
1991Kizhakkunarum Pakshi1983Chakravalam Chuvannappol
1991Gopuravasalile1983Adhipathyam
1991Ulladakkam1983Thavalam
1991Kilukkam1983Sandhyakku Virinja Poovu
1991Uncle Bun1983Marakkillorikkalum
1991Vishnulokam1983Sesham Kazhchayil
1991Vasthuhara1983Arabikadal
1991Bharatham1983Himavahini
1991Dhanam1983Kuyiline Thedi
1990Lalsalam1983Kolakomban
1990Appu1983Naseema
1990Indrajalam1983Gurudakshina
1990Arhatha1983Bhookambam
1990Thazhvaram1983Ente Katha
1990Kadathanadan Ambadi1983Hello Madras Girl
1990Mukhamz1983Visa Balu Kiriyath
1990His Highness Abdulla
1982
Aa divasam
1990No 20 Madras Mai1982Njanonnu Parayatte
1990Akkare Akkare Akkare1982Ente Mohangal Poovaninju
1990Aai Auto1982Sindhoorasandhyakku Mounam
1989Dasaradham1982Enthino Pookkunna Pookkal
1989Adhipan1982Akrosam
1989Vandanam1982Kaliyamardanam
1989Kireedom
1982
Sree Ayyappanum Vavarum
1989Peruvannapurathe Viseshangal
1982
Enikkum Oru Divasam
1989Naaduvazhikal1982Padayottam
1989Varavelppu1982Kelkkatha Sabdam
1989Season1982Madrasile Mon
1989Douthyam1982FootBall
1989Lal Americayil1981Ahimsa
1988Ulsava Pittennu1981Oothikkachiya Ponnu
1988Chithram1981Dhruvasangamam
1988Vellanakalude Naadu1981Thenum Vayambum
1988Aryan Priyadarshan1981Attimari
1988Manu Uncle1981Dhanya
1988Moonnam Mura1981Thakilukottampuram
1988Anuragi1981Sanchari
1988Pattanapravesam1980Manjil Virinja Pookkal
1978
Thiranottam